2011, ജൂലൈ 31, ഞായറാഴ്‌ച

ഏപ്രില്‍ അവസാനിക്കുന്നില്ല . ( A p r i l N e v e r E n d s )

വിശ്രമിക്കുന്നവര്‍



    നിന്നോട് ഞാന്‍ തെറ്റിയിരുന്നപ്പോഴെല്ലാം എന്‍റെ മനസ്സ് എത്ര മാത്രം വേദനിച്ചിരുന്നു എന്ന് നിനക്കറിയുമോ എന്‍റെ മോനെ ? നിന്നോട് ഞാന്‍ ഒന്നും ചെയ്തില്ലല്ലോ , നിനക്ക് ഒരു ജോലി അത് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്‌ , എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞു നീ ഇവിടെ നിന്നും യാത്ര ആയപ്പോഴും നിന്‍റെ മുന്നില്‍ ഞാന്‍  ചെറുതാവുകയായിരുന്നു. പിന്നെ നീ ജോലി ചെയ്തു ആദ്യമായി എനിക്ക് വാങ്ങിതന്ന കൊച്ചു സാധനങ്ങള്‍ അതെല്ലാം     എന്‍റെ    കയ്യില്‍   ഇപ്പോഴും ഭദ്രം.

    ഞാന്‍ എന്തൊക്കെയാ ഈ ഓര്‍ക്കുന്നെ , അതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ ?  ഇന്നു രാവിലെ കൂടെ അച്യുതന്‍ വന്നു പറഞ്ഞത് പേടിക്കാനൊന്നും  ഇല്ല  കാലിനു മാത്രം ഒരു ഒടിവ് എന്നല്ലേ . എന്നാലും എന്‍റെ കുഞ്ഞല്ലേ അവനെ കാണുന്നത് വരെ എന്‍റെ ആധി തീരൂല്ല. കാലില്‍ എന്താണാവോ ? ഇനി അവനു നടക്കാന്‍ കഴിയുമോ , ഞാന്‍ പിച്ച വെച്ച് നടത്തിയ അവന്‍റെ പിഞ്ചു കാലുകള്‍ .... ദൈവമേ എന്‍റെ ചിന്ത വീണ്ടും കാടു കയറി.

    അങ്ങ് ദൂരെ നഗരത്തില്‍ അവന്‍റെ കൂട്ടുകാരും പിന്നെ നാട്ടുകാരും എല്ലാം ഉണ്ട് , ഞാന്‍ വിളിച്ചവരെല്ലാം ഒന്നും പേടിക്കാനില്ല എന്നു മാത്രമേ പറയുന്നുള്ളൂ . നേരം ഉച്ചയാവാറായി ഇന്നലെ രാത്രി ഫോണ്‍ വന്നത് മുതല്‍ അവന്‍റെ അമ്മ പാര്‍വതിയും ,  അവനു ചെറിയത് പ്രജിത , രണ്ടും ഉറങ്ങിയിട്ടില്ല, ജലപാനവുമില്ല . അവള്‍ക്കെങ്ങനെ കഴിയും. എല്ലാവരുടെ ഫോണ്‍ കിട്ടിയിട്ടും മനസ്സ് ശാന്തമാകുന്നില്ല, എല്ലാവരും കൂടെ എന്തോ മറയ്ക്കുന്നുണ്ടോ എന്നൊരു സംശയം , ആര് ചെയ്താലും അച്യുതന്‍ നായര്‍ അത് ചെയ്യില്ല .അത് കൊണ്ട് തന്നെ കാലത്ത് അങ്ങേര്‍  വന്നു പറഞ്ഞപ്പോള്‍ നല്ല ആശ്വാസം ,

    അകത്തു ചെന്ന് നോക്കി , എല്ലാവരും കൂടെ പാര്‍വതിക്ക് കഞ്ഞി കൊടുക്കാനുള്ള ഒരുക്കത്തിലാണ്.എല്ലാവരും എന്നു പറഞ്ഞാല്‍ അയല്‍ വീട്ടുകാര്‍  വന്നിട്ടുണ്ട്  പിന്നെ അച്ചുവിന്‍റെ മോളും. അച്യുതന്‍ നായര്‍ എന്‍റെ അളിയനാണ് പാര്‍വതിയുടെ  ഏക  മൂത്ത സഹോദരന്‍ . എന്നാല്‍ ഒരളിയനെക്കാള്‍  അയാള്‍ എനിക്ക് വേണ്ടപെട്ടവനാണ് .


എന്തായിരുന്നു തന്‍റെ  ജീവിതം, തറവാട്  വീട്ടില്‍പട്ടിണ്ണിയായപ്പോള്‍അച്ഛന്‍ഇറക്കി വിട്ടതാ കോയമ്പത്തൂരും മറ്റും ചുറ്റി തിരിഞ്ഞു അഞ്ചാറ് കൊല്ലം കഴിഞ്ഞു വന്നപ്പോള്‍തറവാടുമില്ല അച്ഛനോ അനിയന്മാരോ ഇല്ല , ഉള്ളതെല്ലാം വിറ്റു പെറുക്കി എല്ലാവരും നാട് വിട്ടു പോയ്യെന്നായിരുന്നു കിട്ടിയ വിവരം. പിന്നെ അച്യുതന്‍നായരും തന്‍റെ വകയിലെ അമ്മാവനായ അദ്ധേഹത്തിന്‍റെ അച്ഛനും  ആണ് അഭയം നല്‍കിയത് വീട്ടുകാര്‍  തനിക്കു കെട്ടിച്ചു തന്നു , പക്ഷെ ചില്ലികാശു ഞാന്‍അവിടെ നിന്നും പറ്റിയിട്ടില്ല . അതിനിടയ്ക്ക് തമിഴ്നാട്‌സര്‍ക്കാരിന്‍റെ ജോലിയും കിട്ടി , കുറച്ചു നാള്‍പാര്‍വ്വതിയും  കൂട്ടി  തമിഴ് നാട്ടില്‍പിന്നെ നാട്ടിലൊരു കൊച്ചു വീടും വെച്ച് , മക്കളെയും  പാര്‍വ്വതിയെയും അച്യുതന്‍നായരെ ഏല്‍പ്പിച്ചു നീണ്ട പ്രവാസി ജീവിതം , ഇടയ്ക്ക് അവധിക്കു നാട്ടില്‍കുറച്ചു ദിവസങ്ങള്‍, കുട്ടികളുടെ  ചെറുപ്പത്തില്‍ ഒന്ന് മുഖ പരിചയമായി അവര്‍ഒന്നടുക്കും പോളേക്കും അവധി തീര്‍ന്നു കാണും .മക്കളുടെ വളര്‍ച്ചയും പഠനവും എല്ലാം എഴുതുകളിലൂടെയും ഫോണിലുടെയും മാത്രം അറിയാനായിരുന്നു വിധി.

എങ്കിലും വരുംപോളെല്ലാം ഞാന്‍ ഇഷ്ടം  പോലെ  സ്നേഹം വാരിക്കൊടുത്തു എന്‍റെ മക്കള്‍ക്ക്‌ , തുടര്‍ച്ചയായി അവരുടെ കൂടെ ഇരിക്കാന്‍ പറ്റിയില്ല എന്ന് മാത്രം .

പ്രശാന്ത്‌ ജനിച്ചപ്പോള്‍ മുതല്‍ ഗോപാലന്  ഭാഗ്യമാ" അച്ചു അളിയന്‍ എപ്പോഴും പറയാറുള്ള വാചകം .

കണ്ടു കണ്ടു നില്‍ക്കെ അവന്‍ വലുതായി , പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ വേണമെന്ന് പറഞ്ഞ അവന്‍ കോളേജ് സമയത്ത് ഒരിക്കലും എന്നോട് ബൈക്ക് വേണമെന്ന് പറഞ്ഞില്ല . അവന് ആ സൈക്കിള്‍ ജീവനായിരുന്നു , അത് വാങ്ങിച്ചതില്‍ പിന്നെ എപ്പോഴും ഞാന്‍ വരുംപോളെല്ലാം റെയില്‍വേ സ്റ്റേഷനില്‍ അവന്‍ ഉണ്ടാകുമായിരുന്നു, മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ റിട്ടയേര്‍ഡ്‌ ആയി വന്ന അവസാന യാത്ര വരെ അത് തുടര്‍ന്നു.

അപ്പോള്‍ അവന് പ്രായം ഇരുപത്തിയഞ്ച് , " മകന്‍   എന്ത് ചെയ്യുന്നു" എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്‍പില്‍  പി എസ് സി  എഴുതിയിട്ടുണ്ട്  ജോലി കിട്ടും .  എന്നതൊരു ഉത്തരമല്ല എന്ന്  മനസ്സിലായപ്പോള്‍ മനസിലല്‍പ്പം ആധി തോന്നി .നാട്ടുകാരുടെ   മുന്നില്‍  എല്ലാം  കൊണ്ടും   ഒന്ന്   ചെറുതായ  പോലെ . മകന്   പ്രത്യേകിച്ച്  ജോലി  ഒന്നും  ഇല്ല   എന്നത്   അച്ഛന്‍ മാരെ   ശരിക്കും  വിഷമിപ്പിക്കുന്ന  ഒരു കാര്യം  തന്നെ .

പിന്നീടൊരിക്കല്‍ പാര്‍വതിയോട് അതിനെ പറ്റി ചോദിച്ചപപോഴാനറിഞ്ഞത്   അവന്‍ എന്നേ  നാടിനു പുറത്തു പോയി ജോലി ചെയ്യാന്‍ അനുവാദം ചോദിച്ചിരുന്നു എന്നും പാര്‍വതി വിടാഞ്ഞതാനെന്നും.

 തനിക്കു  ജന്മനാട്ടില്‍   ലഭിക്കാതെ പോയ യൌവനം അവന്‍ ആഘോഷിക്കുന്നത്  കാണുമ്പൊള്‍ സന്തോഷം തോന്നും , പക്ഷെ  ഒരു  ബി കോം  കാരന് ഈ നാട്ടില്‍ എന്ത് ജോലി കിട്ടാനാ?  
  
പിന്നെ എല്ലാം പെട്ടെന്നായിരുന്നു രാജന്‍റെ മകന്‍ ജയന്‍റെ കൂടെ അവനും ബാംഗ്ലുരിലേക്ക് പോയി .നാട്ടിലെ ഒത്തിരി പേര്‍ അവിടെ ഉള്ളത് കൊണ്ട് പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയില്ല , പിന്നെ അവന്‍ രണ്ടു പ്രാവശ്യം നാട്ടില്‍ വന്നിരുന്നു എനിക്ക് തന്ന മൊബൈല്‍ ഫോണ്‍ , വാച്ച്  എന്നിവ ഞാന്‍ ഇനിയും ഉപയോഗിച്ചിട്ടില്ല .

അച്യുതന്‍ നായര്‍ പടികടന്നു വരുന്നത് കണ്ടു , ഇയാള്‍ എപ്പോഴാ പുറത്തേക്കു പോയത് ,തന്‍റെ മുഖ ഭാവം ഗ്രഹിച്ച അച്യുതന്‍ നായര്‍  പറഞ്ഞു " ഞാന്‍ ഇപ്പോള്‍ വിളിച്ചിരുന്നു ഒന്നും ഇല്ല മിക്കവാറും നാളെ അവരെല്ലാവരും ഇങ്ങെത്തും " ഇത്രയും പറഞ്ഞു അയാള്‍ മുഖം തരാതെ അകത്തേക്ക് കയറി .

 , നാളെ വിഷു   നാളെ എത്തുമോ  ഇന്ന് രാവിലെ ഇവിടെ എത്തേണ്ടവനാ, എല്ലാം ദൈവ നിശ്ചയം.

ഉമ്മറത്തേക്ക് നോക്കിയപ്പോള്‍ രശ്മി വരുന്നു , ഉണ്ണിയുടെ മകള്‍ രശ്മി . എന്‍റെ സുഹൃത്താണ്‌ ഉണ്ണി ഡല്‍ഹിയില്‍ വലിയ ജോലിയിലായിരുന്നു , എന്‍റെ ഒപ്പം തന്നെ റിട്ടയേര്‍ഡ്‌ ആയി നാട്ടില്‍ വന്നു , അത്യാവശ്യം സ്വത്തും കാര്യങ്ങളൊക്കെ ഉള്ള ആളായിരുന്നു.     എന്നിട്ടും എന്‍റെ മകന്‍റെ  മനസ്സില്‍ അയാളുടെ മകളാണെന്ന് മനസ്സിലാക്കി പെണ്ണ് ചോദിച്ചപ്പോള്‍  വളരെ സന്തോഷത്തോടെ അയാള്‍ അത് സമതിച്ചു . ഈശ്വരാ ഈ വരവിനു അവന്‍റെ  നിശ്ചയം നടത്താമെന്ന് കരുതിയതാണല്ലോ, അവളുടെ മുഖത്തേക്ക് നോക്കാന്‍ കഴിവില്ലാതെ ഗോപാലന്‍ നായര്‍ തല താഴ്ത്തി ഇരുന്നു .

നേരം ഉച്ച ,    അകത്തേക്ക് പോയ രശ്മിയെ അച്യുതന്‍ നായര്‍ പെട്ടെന്ന് തന്നെ തിരിച്ചു കൂട്ടി കൊണ്ട് പോയി , അവള്‍  കരയുന്നുണ്ടായിരുന്നു , എന്തായാലും ഇതു വരെ  വരാന്‍  തോന്നിയല്ലോ   അവള്‍ക്ക്, സ്നേഹമുള്ളവളാ,

പടി വരെ  അവളെ  കൊണ്ട് ചെന്നാക്കി  അച്ചു  തിരികെ  വന്നു . തന്‍റെ മുന്നില്‍ തന്നെ ഉള്ള  കസേരമേല്‍  ഇരുന്നു . അയാള്‍ക്കെന്തോ  പറയണം  എന്നുണ്ട്, പക്ഷെ ഒന്നും  പറയുന്നില്ല, രശ്മിയുടെ കാര്യം ആകും,

" അല്ല അച്ചുതാ  ഇനിയിപ്പോ  എങ്ങനെയാ  നിശ്ചയം ഒക്കെ , ഉണ്ണി  വരട്ടെ  സംസാരിക്കണം , ഇനി  പ്രശാന്ത്  എന്നാ  വരിക , ആശുപത്രിയില്‍  നിന്നും ഡിസ്ചാര്‍ജ് കിട്ടിയാല്‍  ഉടന്‍ ഇവിടേയ്ക്ക് പറഞ്ഞയക്കാന്‍ പറയണം  രാജന്‍റെ മകനോട്‌ , ഇശ്വരാ ഒന്ന്  കണ്ടാ  മതി അവനെ "

"ഇന്ന് വൈകീട്ട് അവര്‍  അവിടെനിന്നും പുറപ്പെടും  മിക്കവാറും  നാളെ  കാലത്ത് ഇങ്ങെത്തും " അച്യുതന്‍  നായര്‍ മറുപടി പറഞ്ഞു .


" ഉം ... എല്ലാവരും  അറിഞ്ഞെന്നു  തോന്നുന്നു , നോക്കിയേ  അച്ചു , പടിപ്പുറത്ത് മൂന്ന്  നാലു  ആളുകള്‍ ഇങ്ങോട്ട്  നോക്കി  കൂട്ടം കൂടി  നില്‍ക്കുന്നു "

"ഞാന്‍ ചെന്ന് കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ട്  വരാം " ഇതു  പറയലും   അച്യുതന്‍ നായര്‍  പടിക്കലേക്കു നടന്നു .


"ഇന്ന് വൈകീട്ട് അവര്‍  അവിടെനിന്നും പുറപ്പെടും  മിക്കവാറും  നാളെ  കാലത്ത് ഇങ്ങെത്തും " അച്യുതന്‍ നായരുടെ ഈ മറുപടി കേട്ടപ്പോള്‍ സമാധാനം തോന്നുന്നു നാളെ തന്നെ എത്തുമല്ലോ ....


പിറ്റേന്ന് വിഷു , അന്ന് കാലത്ത്  ആംബുലന്‍സ്  ഗോപാലന്‍ നായരുടെ  വീട്ടിനു  മുന്നില്‍ വന്നു നിന്നു . പുറത്തിറക്കിയത്  തല എല്ലാം മൂടി പുതച്ചൊരു തുണിക്കെട്ട് .

"എന്താ  അച്യുതാ ഇത്  മോനെവിടെ? .......... അവനു  കാലില്‍  ഓരോടിവേ  ഉള്ളു എന്നു പറഞ്ഞിട്ട് ......... "  ഗോപാലേട്ടന്‍റെ   സംസാരം  പെട്ടെന്ന് ഒരു  നിലവിളിയായി  മാറി , ഈശ്വരാ  ഞാനിതെങ്ങനെ  സഹിക്കും .....പാര്‍വതി ഇതെങ്ങനെ   സഹിക്കും ..............................      "

ഗോപാലേട്ടന്‍ കേട്ടില്ലെങ്കിലും അച്യുതന്‍  പറഞ്ഞു ," മാപ്പാക്കണം  ഇന്നലെ ഉച്ചയ്ക്ക് തന്നെ എല്ലാം കഴിഞ്ഞിരുന്നു ..... പറയാന്‍  വന്നതാ ഞാന്‍ , പക്ഷെ  കഴിഞ്ഞില്ല "  ,
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ